അലഹാബാദ്: ദമ്പതികൾ തമ്മിലുള്ള കലഹം ആത്മഹത്യാ പ്രേരണയായി കണക്കാക്കാൻ ആകില്ലെന്ന് അലഹാബാദ് ഹൈക്കോടതി. ഉത്തർപ്രദേശിലെ ഓറായ ജില്ലയിലുണ്ടായ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ സുപ്രധാനമായ പരാമർശം. ഭർത്താവ് ആത്മഹത്യ ചെയ്തതിനു പിന്നാലെ ആത്മഹത്യ പ്രേരണാക്കുറ്റം ചുമതപ്പെട്ട യുവതിയെയും മാതാപിതാക്കളെയും കേസിൽ നിന്ന് വിമുക്തരാക്കിയിട്ടുമുണ്ട്. വിവാഹജീവിതത്തിൽ തർക്കവും കലഹവുമുണ്ടാകുന്നത് സാധാരണമാണെന്നും ദമ്പതികൾ തമ്മിലുള്ള പ്രശ്നം മൂലം പങ്കാളി ആത്മഹത്യ ചെയ്താലും അതിൽ പ്രേരണാക്കുറ്റം ചുമത്താനാകില്ലെന്നും കോടതി വ്യക്തമാക്കി.
ദമ്പതികൾ തമ്മിലുള്ള കലഹം ആത്മഹത്യാ പ്രേരണയായി കണക്കാക്കാൻ ആകില്ലെന്ന് അലഹാബാദ് ഹൈക്കോടതി
