ജയലളിതയ്‌ക്കെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസിൽ കണ്ടുകെട്ടിയ സ്വത്തുക്കൾ തിരികെ നൽകണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജെ ജയലളിതയുടെ സഹോദരപുത്രി ജെ ദീപ സമർപ്പിച്ച ഹർജി വെള്ളിയാഴ്ച (ഫെബ്രുവരി 14) സുപ്രീം കോടതി തള്ളി. ജസ്റ്റിസ് ബി വി നാഗരത്‌നയും ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ്മയും അടങ്ങുന്ന ബെഞ്ച് കർണാടക ഹൈക്കോടതിയുടെ ഉത്തരവിൽ ഇടപെടാൻ വിസമ്മതിച്ചു.
അനധികൃത സ്വത്ത് സമ്പാദനക്കേസിൽ കണ്ടുകെട്ടിയ സ്വത്തുക്കൾ തിരികെ നൽകണമെന്ന ജയലളിതയുടെ അനന്തരവളുടെ ഹർജി സുപ്രീം കോടതി തള്ളി.
